മണ്ണിടിച്ചൽ; ആഗുംബെ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ആഗുംബെ ചുരത്തിൽ മണ്ണിടിച്ചൽ രൂക്ഷമായതിനാൽ ശിവമോഗ-ഉഡുപി ആഗുംബെ ചുരം(NH 169A) വഴിയുള്ള വാഹന ഗതാഗതം ജൂലൈ 12 രാവിലെ 8 മണിവരെ നിരോധിച്ച് ശിവമോഗ ഡെപ്യൂട്ടി കമീഷണർ ഡോ. സെൽവമണി ആർ ഉത്തരവിറക്കി. എല്ലാ വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 12 മുതൽ 30 ആം തീയതിവരെ ചെറിയ വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടു.
Vehicle movement on #Agumbe Ghat banned till 8 am, July 12@XpressBengaluru @KannadaPrabha #Udupi#rain pic.twitter.com/WF2W58UaSZ
— Prakash Samaga (@prakash_TNIE) July 10, 2022
വലിയ വാഹനങ്ങൾ തീർഥഹള്ളി-കൊപ്പ-ശ്യംഗേരി-കാർക്കള-മംഗളൂരു, തീർഥഹള്ളി- ആഗുംബെ- ശൃംഗേരി-കാർക്കള-മംഗളൂരു, തീർഥഹള്ളി-മാസ്തികട്ടെ- കുന്താപുര എന്നി പാതകൾ ഉപയോഗപ്പെടുത്തണം.
ശനിയാഴ്ച രാത്രിയിലാണ് പാതയിൽ മണ്ണിടിച്ചൽ ഉണ്ടായത്. ചുരത്തലെ മൂന്ന്, നാല് ഹെയർപിൻ വളവുകളിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. നിരവധി കൂറ്റൻ മരങ്ങൾ റോഡിൽ പതിച്ചതോടെ വാഹന ഗതാഗതം പൂർണമായി നിലക്കുകയായിരുന്നു.
Landslide occured in the fourth curve road of Agumbe Ghat on Sunday. The traffic is diverted, clearing of the way is on, may take four hours@XpressBengaluru @KannadaPrabha #rain #Udupi pic.twitter.com/JdtXiqkqol
— Prakash Samaga (@prakash_TNIE) July 10, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.