വിവാദങ്ങളിൽ വീണ്ടും ജയ് ഭീം സിനിമ; നിർമാതാക്കളായ സൂര്യക്കും ജ്യോതികക്കുമെതിരേ കേസ്
ചെന്നൈ: സൂര്യയുടെ ജയ്ഭീം എന്ന സിനിമക്കെതിരേ വീണ്ടും കേസ്. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതെന്ന് ആരോപിച്ച് വി കളജ്ഞിയപ്പ
യാണ് സൂര്യക്കും ജ്യോതികക്കും സിനിമയുടെ സംവിധായകൻ ജ്ഞാനവേലിനുമെതിരേ എതിരേ കേസ് കൊടുത്തിരിക്കുന്നത്.
യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ജയ്ഭീം. ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ് പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൻറെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയത്. സൂര്യയുടെ അതുല്യമായ പ്രകടനവും, ലിജോമോൾ ജോസഫിന്റെ സെങ്കണിയും, രജീഷ വിജയന്റെ കഥാപാത്രവും ആസ്വാദകരെ പിടിച്ചിരുത്തുന്നതായിരുന്നു. അതേസമയം താൻ എഴുതിയ ഈ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തനിക്ക് 50 ലക്ഷം രൂപ റോയൽറ്റി വാഗ്ദാനം ചെയ്യുകയും എന്നാൽ പറ്റിക്കുകയായിരുന്നുവെന്നുമാണ് കളജ്ഞിയപ്പയുടെ പരാതി.
സിനിമ തന്റെകൂടി ജീവിതമാണെന്ന് കളജ്ഞയിയപ്പ പറയുന്നു. 1993 ൽ കമ്മാരപുരം പോലീസ് സ്‌റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയപീഡനങ്ങളാണ് താൻ കഥയായി പറഞ്ഞതെന്നും കളജ്ഞിയപ്പ വ്യക്തമാക്കുന്നു. 2019ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും, അന്ന് അദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതാണെന്നും കളജ്ഞിയപ്പ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.