സ്കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നതായി പഠനം
ബെംഗളൂരു: കർണാടകയിൽ സ്കൂളുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നതായി പഠനറിപ്പോർട്ട്. ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (സിആർയു) പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് അനുസരിച്ച് 2019നും, 2022നും ഇടയിൽ കൊഴിഞ്ഞുപോക്ക് നടത്തിയ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്.
സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതലും രേഖപെടുത്തിയത്.
ദേശീയ, സംസ്ഥാന തലങ്ങളിൽ, കർണാടകയിൽ 2020-21ൽ 1.18 കോടിയുണ്ടായിരുന്ന ഹയർ സെക്കന്ററി വിദ്യാർഥികളുടെ മൊത്തം സംഖ്യ ഈ വർഷം 1.2 കോടിയായി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം എൻറോൾമെന്റ് റേഷ്യോയിൽ (ജിഇആർ) ഇത് വൻതോതിലുള്ള കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടി.
പെൺകുട്ടികളാണ് കൊഴിഞ്ഞുപോക്ക് കൂടുതലായും നടത്തുന്നത്. കൂടാതെ, കഴിഞ്ഞ നാല് വർഷത്തെ ഡാറ്റയുട വിശകലനത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പഠനവിടവ് നികത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.