നെലമംഗല-ദേവിഹള്ളി ദേശിയപാത നിർമാണം പൂർത്തിയാക്കിയതായി കേന്ദ്രമന്ത്രി
ബെംഗളൂരു: കർണാടകയിലെ നെലമംഗലയ്ക്കും ദേവിഹള്ളിക്കും ഇടയിൽ ദേശീയപാത 75-ന്റെ കീഴിൽ വരുന്ന റോഡ് നിർമാണം പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ബെംഗളൂരുവും മൈസൂരു, ഹലേബീഡു, സകലേശ്പുര, ധർമ്മസ്ഥല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം ഈ പാത വർധിപ്പിക്കുമെന്നും ഗഡ്കരി അറിയിച്ചു.
കൂടാതെ വാരാന്ത്യങ്ങളിൽ ഏകദേശം 30000 വാഹനങ്ങൾ ഈ പാത വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്കരി അറിയിച്ചു. ബെംഗളൂരു-മംഗളൂരു, ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹാസൻ, സകലേഷ്പുര, ധർമ്മസ്ഥല എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പാതയായും ഇത് പ്രവർത്തിക്കും. ഹൈവേ നിർമിക്കാൻ ആധുനിക രീതികളാണ് സ്വീകരിച്ചതെന്നും ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തെ ചുറ്റുമുള്ള വ്യവസായങ്ങളെ ഇടനാഴി സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
➡ A section between Nelamangala-Devihalli on NH-75 has been constructed successfully. The section enables faster connection to tourist places like Mysuru, Sakleshpura, Helebeedu, Dharmasthala, etc., and caters to about 30000 vehicles on weekends.#PragatiKaHighway #GatiShakti pic.twitter.com/esUoOBIUa1
— Nitin Gadkari (@nitin_gadkari) January 1, 2023
ജനുവരി അഞ്ചിന് കർണാടക സന്ദർശിക്കുന്ന നിതിൻ ഗഡ്കരി ബെംഗളൂരു -മൈസൂരു അതിവേഗ പാത പരിശോധിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി സിസി പാട്ടീൽ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.