ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ച് സിആർപിഎഫ്
ശ്രീനഗർ: വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സിആർപിഎഫ്. പ്രദേശത്തെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സിആർപിഎഫ് സൈനികരെ നിയമിച്ചു.
കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചർച്ചകൾക്ക് ശേഷമാണ് നടപടി. രജൗരി, പ
പുഞ്ച് മേഖലകളിലാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകുമെന്നും സിആർപിഎഫ് അറിയിച്ചിട്ടുണ്ട് ആയുധപരിശീലനം നൽകുന്നത് വഴി നിരവധി കുടുംബങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയാനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രജൗരി ജില്ലയിൽ തോക്കുധാരികൾ വീടുകൾക്ക് നേരെ വെടിയുതിർത്തത്. ഭീകാരാക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേരുടെ ജീവനാണ് നഷ്ടപെട്ടത്. രജൗരി പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിലെ മൂന്ന് വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബർ 16-ന് ക്യാമ്പിന് പുറത്ത് പ്രദേശവാസികളായ രണ്ട് പേർ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശവാസികൾ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ വർഷമാണ് ജമ്മു കശ്മീരിൽ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചത്. തുടർന്ന് ഓഗസ്റ്റ് 15-ന് പദ്ധതി പ്രാബല്യത്തിൽ വന്നു. നേരത്തെ പദ്ധതി പ്രകാരം സൈന്യവും പോലീസും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമവാസികൾക്ക് പരിശീലനം നൽകിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.