മനപൂർവം കണ്ടതല്ല, കോള്‍ വന്നപ്പോള്‍ പ്ലേ ആയതാണ്’; അശ്ലീല വീഡിയോ വിവാദത്തില്‍ ബിജെപി എംഎല്‍എ
ത്രിപുരയിൽ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടെന്ന ആരോപണം നിഷേധിച്ച് എംഎൽഎ. ബിജെപി എംഎൽഎ ജദബ് ലാൽ നാഥിനെതിരെയാണ് ആരോപണം ഉയർന്നത്.
എന്നാല്‍, മനപൂർവം അശ്ലീല വീഡിയോ കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. എംഎൽഎ നിയമസഭയിൽ ഇരുന്ന് മൊബൈലിൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങളും വാര്‍ത്തയും പുറത്ത് വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ വിശദീകരണം. സ്പീക്കറും എംഎൽഎമാരും സഭയിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബഗ്ബാസയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ജദബ് ലാൽ നാഥ് ദൃശ്യങ്ങൾ കണ്ടത്. എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവം സ്പീക്കർ അന്വേഷിച്ച് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിപ്ര മോത പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി നേതൃത്വം എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ട്.
2012 ൽ കർണാടക നിയമസഭയിൽ സഭ സമ്മേളിക്കുമ്പോൾ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നതായി ചാനൽ ക്യാമറയിൽ കുടുങ്ങിയ മൂന്ന് മന്ത്രിമാർ അന്ന് രാജിവച്ചിരുന്നു. കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി. സി. പാട്ടീല്‍ എന്നിവരാണ് അന്ന് വിവാദത്തിലായത്. ഇവർക്ക് പിന്നീട് ബിജെപി സീറ്റ് നൽകിയതും, സ്ഥാനമാനങ്ങൾ നൽകിയതുമൊക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. 2021 ലും കർണാടക നിയമസഭയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് വിവാദത്തിൽപ്പെട്ടത് കോൺഗ്രസ് എംഎൽഎ പ്രകാശ് റാത്തോഡ് ആയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.