സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ കെ.ജെ. ജോര്‍ജിന് വിജയത്തിലേക്ക്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.ജെ. ജോർജ് വിജയത്തിലേക്ക് ബിജെപിയ്ക്കായി പദ്മനാഭ റെഡ്ഡിയും കോണ്‍ഗ്രസിനായി കെ.ജെ. ജോര്‍ജും ജെഡി(എസ്) നായി മുഹമ്മദ് മുസ്തഫയുമാണ് ഇപ്രാവശ്യം കളത്തിലിറങ്ങിയത്. വൻ ഭൂരിപക്ഷത്തിലാണ് കെ. ജെ. ജോർജ് ലീഡ് ചെയ്യുന്നത്.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒപ്പമായിരുന്നു വിജയം. അന്നും സ്ഥാനാര്‍ഥിയായ കെ.ജെ. ജോര്‍ജ് തന്നെയാണ് കൈ ഉയര്‍ത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എം.എന്‍. റെഡ്ഡി ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി.
2013 ലും കെ.ജെ. ജോര്‍ജ് തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങിയത്. അന്നും ഈ മലയാളി സാന്നിധ്യം വിജയക്കൊടി പാറിച്ചു. പത്മനാഭ റെഡ്ഡി ആയിരുന്നു 2013 ല്‍ കെ.ജെ. ജോര്‍ജിന്റെ എതിരാളിയായി ഇറങ്ങിയത്.
മെയ് 10 നായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളാണ് മത്സരത്തിനിറങ്ങിയത്. സംസ്ഥാനത്താകെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 73.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.