സിദ്ധരാമയ്യയെ വിമര്‍ശിച്ച് സമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെൻഷൻ
ചിത്രദുര്‍ഗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമൂഹ്യമാധ്യമത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ കാനുബേനഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ശാന്തമൂര്‍ത്തി എംജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരില്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തിവെച്ചത് സിദ്ധരാമയ്യയാണെന്ന് ശാന്തമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ 3,590 കോടിയും ധരംസിങ്ങ് 15,635 കോടിയും എച്ച്.ഡി. കുമാരസ്വാമി 3,545 കോടിയും ബി.എസ്. യെദ്യൂരപ്പ 25,653 കോടിയും ഡി.വി. സദാനന്ദ ഗൗഡ 9,464 കോടിയും ജഗദീഷ് ഷെട്ടാര്‍ 13,464 കോടിയും ബാധ്യത വരുത്തിയപ്പോള്‍ സിദ്ധരാമയ്യ 2,42,000 കോടിയുടെ ബാധ്യതയാണ് വരുത്തിയതെന്ന് പോസ്റ്റില്‍ പറയുന്നു. സിദ്ധരാമയ്യ സർക്കാരിനേയും അവർ വാഗ്ദാനം ചെയ്ത സൗജന്യങ്ങളെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
അധ്യാപകനെ അടിയന്തിരമായി സസ്‌പെൻ്റ് ചെയ്തു നീക്കാൻ നിർദ്ദേശം നൽകിയതായി ചിത്രദുർഗ പൊതു അധ്യാപന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ രവിശങ്കർ റെഡ്ഡി അറിയിച്ചു ‘ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്ഥാനത്തു നിന്നും നീക്കാൻ ഹോസ്ദുർഗ താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എൽ ജയപ്പയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹം കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടം – 1966 ലംഘിച്ചിരിക്കുകയാണ്.’ വകുപ്പു തല അന്വേഷണങ്ങൾക്കു ശേഷം തുടർ നടപടികൾ ഉണ്ടാകും. കെ രവിശങ്കർ റെഡ്ഡി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.