ബെംഗളൂരു – പൂനെ ദേശീയപാതയിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം
ബെംഗളൂരു: ബെംഗളൂരുവിനെ പൂനെയുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്-48-ലെ വിവിധ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം.
തുമകുരു, ചിത്രദുർഗ, ഹിരിയൂർ, ബെളഗാവി, ദാവൻഗെരെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ 10 ടോൾ പ്ലാസകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ ബെസ്‌കോം ഉദ്യോഗസ്ഥർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) സമർപ്പിച്ചു.
ഓരോ ടോൾ പ്ലാസകളിലും 120 കെ.ഡബ്ല്യൂ. സിസിഎസ്2 ഇവി ഫാസ്റ്റ് ചാർജറുകൾ ഘടിപ്പിച്ച രണ്ട് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബെസ്‌കോം ഡെപ്യൂട്ടി ജനറൽ മാനേജർ (ഇലക്‌ട്രിക് വാഹനങ്ങൾ) കെ. ശ്രീനാഥ് പറഞ്ഞു.
വാഹനങ്ങൾ ചാർജ് ചെയ്യാൻ സുരക്ഷിതമായ സ്ഥലങ്ങൾ ഒരുക്കുകയും അന്തർസംസ്ഥാന യാത്രകളിൽ ഇലക്ട്രിക് വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യുന്നത് എളുപ്പമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻഎച്ച്എഐയിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ബെസ്‌കോം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യത്തെ പൊതു ഇവി ചാർജിംഗ് സ്റ്റേഷൻ 2018ലാണ് സ്ഥാപിച്ചത്.
നിലവിൽ കർണാടകയിൽ 100ലധികം പ്രവർത്തനക്ഷമമായ പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്. ഡൽഹിക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചാർജിംഗ് സ്റ്റേഷനുകളുള്ള സംസ്ഥാനവും കർണാടകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.