ഒഡീഷ ട്രെയിൻ അപകടം; കർണാടകയിൽ നിന്ന് പോയ തീർഥാടകർ സുരക്ഷിതർ
ബെംഗളൂരു: ഒഡീഷയിൽ അപകടത്തിൽ പെട്ട ബെംഗളൂരു – ഹൗറ ട്രെയിനിലുണ്ടായിരുന്ന കർണാടകയിൽ നിന്നും പുറപ്പെട്ട തീർഥാടകർ സുരക്ഷിതരെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ചിക്കമഗളൂരുവിലെ കളസയിൽനിന്ന് ഝാർഖണ്ഡിലെ തീർഥാടനകേന്ദ്രമായ സമ്മേദ് ശിഖർജിയിലേക്കു പോയ 110 പേരും ബാലസോറിൽ അപകടത്തിൽപ്പെട്ട ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലുണ്ടായിരുന്നു.
എന്നാൽ ഇവരെല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കോച്ച് പാളം തെറ്റിയിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെംഗളൂരു വിശ്വേശ്വരയ്യ റെയിൽവേ ടെർമിനനിൽ നിന്നും ഇവർ തീർഥാടനത്തിനായി പുറപ്പെട്ടത്. എസ് അഞ്ച്, ആറ്, ഏഴ് കോച്ചുകളിലായിരുന്നു ഇവരുടെ യാത്ര. ട്രെയിനിലെ മുൻഭാഗത്തുള്ള കോച്ചുകളായിരുന്നു ഇത്.
എന്നാൽ ട്രെയിനിന്റെ പിൻഭാഗത്തെ കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. ആകെ 1294 യാത്രക്കാരുമായാണ് ബെംഗളൂരുവിൽ നിന്നും ട്രെയിൻ യാത്ര പുറപ്പെട്ടത്. അതേസമയം ബെംഗളൂരുവിൽ നിന്ന് കയറിയ 33 യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരാരും കർണാടക സ്വദേശികളല്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.