ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് കാട്ടാന; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കർണാടക സ്വദേശികളായ യുവാക്കള്‍. മുത്തങ്ങ-ബന്ദിപ്പൂര്‍ പാതയിലാണ് സംഭവം. ആന ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആനക്കൂട്ടത്തെ കണ്ട യുവാക്കള്‍ വനപാതയില്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആനക്കൂട്ടത്തെ കണ്ട് ഭയപ്പെട്ട യുവാക്കളുടെ ബൈക്ക് റോഡില്‍ മറിഞ്ഞുവീണിരുന്നു. ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ആന പിന്നിലൂടെ ഇവര്‍ക്ക് നേരേ പാഞ്ഞടുത്തത്.
ആന വരുന്നത് ആദ്യം യുവാക്കള്‍ കണ്ടിരുന്നില്ല. മറ്റു വാഹനത്തിലുള്ളവര്‍ ഹോണ്‍ അടിച്ചും മറ്റും യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ഇതോടെ യുവാക്കളില്‍ ഒരാള്‍ ഓടിമാറി. ബൈക്കിലുണ്ടായിരുന്ന യുവാവ് വാഹനം വേഗം മുന്നേട്ടെടുക്കാനും ശ്രമിച്ചു. എന്നാല്‍ ആന പിന്നാലെ വന്നതോടെ നിയന്ത്രണംവിട്ട ബൈക്ക് റോഡിന് വശത്തേക്ക് വീണു. തുടര്‍ന്ന് ഓടിമാറിയ യുവാവ് റോഡിലുണ്ടായിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
There is a good reason why people traveling through forests/wildlife reserves are strictly told not to stop their vehicles to see animals.
Two guys on a bike learned it the hard way.
Somewhere between Muthanga (Kerala) and Bandipur (Karnataka).#elephant #wildlife pic.twitter.com/wfoOxLb58q— Bobins Abraham Vayalil (@BobinsAbraham) August 15, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.