ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശന ക്രമത്തിന് മാറ്റം വരുന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശന ക്രമത്തിന് ചിങ്ങം 1 മുതല്‍ മാറ്റം വരുന്നു. നിലവിലെ ദർശന ക്രമം വഴി ഭക്തർക്ക് പ്രദക്ഷിണം പൂർണമാക്കാൻ സാധ്യമല്ലാത്തതിനാലും,ഭക്തർക്ക് കൂടുതൽ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയുമാണ് പുതിയ ദർശനക്രമം ഏർപ്പെടുത്തിയത്.
ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ എൻ. പി. ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദർശന ക്രമം ഏർപ്പെടുത്തുന്നതിന് ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചത്. കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പൊതുവായ ക്യൂ ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമദേവനെ തൊഴുത് വിഷ്വക്സേന മൂർത്തിയുടെ മുന്നിലൂടെ ഭഗവാന്റെ പാദഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് ശിരസ്സ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശനക്രമം.
തെക്ക് ഭാഗത്ത് കുലശേഖരമണ്ഡപത്തിന് അരികിലൂടെ അകത്തെ കിഴക്കേ നടയില്‍ പ്രവേശിച്ച് നരസിംഹ മൂര്‍ത്തിയെ വണങ്ങി ഭഗവാന്റെ ശിരസ്സ് ഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് പാദഭാഗത്ത് കൂടി തൊഴുതിറങ്ങുന്നതാണ് നിലവിലെ രീതി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.