ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ആകുമെന്ന് ഡിവില്ലിയേഴ്സ്
മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ ഒഴിയുമെന്നും ഹാർദിക് പാണ്ഡ്യ പുതിയ ക്യാപ്റ്റൻ ആകുമെന്നും ദക്ഷിണാഫ്രിക്ക മുൻ ക്രിക്കറ്റ് താരം എബി ഡി. വില്ലിയേഴ്സ്. 15 കോടി രൂപയ്ക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയാൽ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ദക്ഷിണാഫ്രിക്ക മുൻ താരത്തിന്റെ തമാശരൂപേണയുള്ള പ്രവചനം.
ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാകാൻ രോഹിത് ശർമ അനുവദിച്ചേക്കും. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരിക്കെ രോഹിത് ശർമയ്ക്കു മുകളിൽ ഒരുപാടു സമ്മര്‍ദമുണ്ട്. കുറേ വർഷങ്ങൾ മുംബൈയുടെ പ്രധാന താരം ഹാർദിക് പാണ്ഡ്യയായിരുന്നുവെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ക്യാപ്റ്റനാണ് പാണ്ഡ്യ. 15 കോടി രൂപ മുടക്കി മുംബൈ ഹാർദിക്കിനെ വീണ്ടും സ്വന്തമാക്കുമെന്നാണു വിവരം.
ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ടീം ഫൈനൽ കളിച്ചെങ്കിലും, എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റു.
ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റിരുന്നു. തുടർന്ന് താരത്തിനു മറ്റു മത്സരങ്ങൾ നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി- 20 പരമ്പരയിൽ ടീം ഇന്ത്യയെ നയിച്ചത്. മികച്ച പ്രകടനമാണ് ടി – 20 മത്സരത്തിൽ യാദവ് കാഴ്ചവെച്ചിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.