ഐപിഎൽ മാമങ്കത്തിനു തുടക്കം; ആദ്യ മത്സരം ഇന്ന് രാത്രി എട്ടിന്
ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്ക് രാത്രി എട്ടിനു തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആണ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്.
പതിനേഴാമത് ഐപിഎലാണിത്. പത്തുടീമുകൾ മത്സരിക്കുന്നുണ്ട്. ആകെ 72 മത്സരമുണ്ട്. അഞ്ചുടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ടീമും ഗ്രൂപ്പിലെ ഓരോ ടീമിനെതിരേയും രണ്ടുവട്ടം (ഹോം ആൻഡ് എവേ) കളിക്കും. അടുത്തഗ്രൂപ്പിലെ ടീമുമായി ഒരുതവണയും. പ്രാഥമികഘട്ടത്തിൽ ഓരോ ടീമിനും 14 മത്സരം. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാലു ടീം നോക്കൗട്ടിലെത്തും. ചെന്നൈ സൂപ്പർ കിങ്സാണ് നിലവിലെ ജേതാക്കൾ.
രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആദ്യ 21 മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ശേഷിക്കുന്ന മത്സരക്രമം വൈകാതെ പ്രഖ്യാപിക്കും. മേയ് അവസാനമായിരിക്കും ഫൈനൽ. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റുരയ്ക്കുന്ന ടീമുകൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.