ആത്മഹത്യ സംഭവങ്ങൾ വർധിക്കുന്നു; സുരക്ഷാ നടപടികൾ വർധിപ്പിക്കാനൊരുങ്ങി ബിഎംആർസിഎൽ
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യാ സംഭവങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ നടപടികൾ കർശനമാക്കാനൊരുങ്ങി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാവിധ നിയമലംഘനകളും ശിക്ഷാർഹമാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ട്രെയിൻ ഓപ്പറേറ്റർമാർ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ ബിഎംആർസിഎൽ നിർദേശം നൽകിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരെ തിരിച്ചറിയാൻ പ്ലാറ്റഫോമുകളിൽ കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കും. കൂടുതൽ ജാഗ്രത പുലർത്താൻ സ്റ്റേഷൻ കൺട്രോളർമാരോട് ബിഎംആർസിഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ചിൽ മാത്രം രണ്ട് ആത്മഹത്യ സംഭവങ്ങളാണ് ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തത്. ഇതിനു പുറമെ അടുത്തിടെ ഒരു യാത്രക്കാരൻ മെട്രോ വയാഡക്ടിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിഎംആർസിഎൽ വക്താവ് യശ്വന്ത് ചവാൻ പറഞ്ഞു. സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിലെ മഞ്ഞ വരയിൽ നിന്ന് മാറിനിൽക്കാൻ അറിയിപ്പുകളിലൂടെയും ക്രമരഹിതമായ പരിശോധനകളിലൂടെയും യാത്രക്കാരെ ഓർമപ്പെടുത്തുന്നുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈനേജ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.