ടിക്കറ്റിനെ ചൊല്ലി തർക്കം; ബിഎംടിസി കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു, സസ്പെൻഷൻ
ബെംഗളൂരു: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ബിഎംടിസി കണ്ടക്ടര്‍ യാത്രക്കാരിയെ മര്‍ദിച്ചു. ചൊവ്വാഴ്ച സിദ്ധാപുര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തന്‍സില ഇസ്മായില്‍ എന്ന യാത്രക്കാരിയാണ് മര്‍ദനത്തിനിരയായത്. ജെ.പി നഗര്‍ ജംമ്പു സവാരി ദിനെ ഡിപ്പോയിലെ കണ്ടക്ടര്‍ ഹൊന്നപ്പയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിദ്ധാപുര പോലീസാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
its clear #bmtc Supported blindly.
ಬೇರೆ ರಾಜ್ಯದ ಮಹಿಳೆ ಫ್ರೀ ಟಿಕೆಟ್ಗಾಗಿ ಕಂಡಕ್ಟರ್ಗೆ ಬಾರಿಸಿದ್ರೆ, ಬಿಎಂಟಿಸಿ ಕಂಡಕ್ಟರ್ನ ಅಮಾನತು ಮಾಡಿದೆ. ಮಹಿಳೆ ಹಲ್ಲೆ ಮಾಡಿದ್ದಕ್ಕೆ ಒಂದು ಕಂಪ್ಲೆಂಟ್ ಕೊಡಬೇಕಿತ್ತು ಅಲ್ವಾ ? @BMTC_BENGALURU ನಿಮ್ಮ ಸಿಬ್ಬಂದಿ ಬಗ್ಗೆ ನಿಮಗೇ ಕಾಳಜಿ ಇಲ್ವಾ? ಅಥವಾ ಹಿಂದಿವಾಲಗಳ ಪರವಾಗಿದ್ದೀರಾ? pic.twitter.com/66d6qMnJd6
— Manjegowda (@manjegowda2006) March 26, 2024
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിലേക്കഹള്ളിയില്‍ നിന്നും ശിവാജി നഗറിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയുടെ ഭാഗമായി ആധാര്‍ കാര്‍ഡ് കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ യുവതി ആദ്യം ഹൊന്നപ്പയെ തല്ലുകയും തുടര്‍ന്ന് ഹൊന്നപ്പ യുവതിയെ പൊതിരെ തല്ലുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഹൊന്നപ്പയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ബിഎംടിസി പത്രകുറിപ്പില്‍ അറിയിച്ചു,
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.