കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു. മലപ്പുറം എടക്കരയിലാണ് സംഭവം. കൗക്കാട് തെക്കെകാലായിൽ സതീഷ് കുമാർ (പൊടിയൻ 58) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.
കിണറ്റിൽ നിന്നും പൂച്ചയെ രക്ഷപ്പെടുത്താനായി രാവിലെ അയൽവാസിയുടെ കുടുംബം ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാർ അവിടെ എത്തിയത്. പിന്നീട് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയ സതീഷ് വെളളത്തിന്റെ മുകൾ പരപ്പിൽ എത്തിയതോടെ ശ്വാസം ലഭിക്കാതെ രക്ഷിക്കണമെന്ന് നിലവിളിച്ച് 40 റിംഗ് താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ച മറ്റൊരാൾ കിണറിന്റെ പകുതി വരെ ഇറങ്ങിയെങ്കിലും ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു. നിലമ്പൂരിൽ നിന്ന് ഫയർ ഫോഴ്സും, എടക്കര പോലീസും സംഭവസ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ രാവിലെ 11-ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ : ശോഭന, മക്കൾ : അശ്വതി എസ് കുമാർ, അനന്തു എസ് കുമാർ (ദുബായ്). മരുമകൻ : രഞ്ജിത്. 20 വര്‍ഷത്തിലേറെയായി ഗള്‍ഫിലായിരുന്ന സതീഷ് കുമാർ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.