കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്
പാല സെൻതോമസ് കോളജിനു മുന്നിലായിരുന്നു സംഭവം. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് ബൈക്കിലെത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിച്ച് കടന്നുകളയുകയുമായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ നിർത്താതെ പോയി. ബൈക്കിന് പിൻ സീറ്റിൽ ഇരുന്ന മറ്റ് രണ്ടുപേർ ഹെൽമറ്റും ധരിച്ചിരുന്നില്ല. നിർത്താതെ പോയ ബൈക്ക് പിന്നീട് പോലീസ് കസ്റ്റഡിൽ എടുക്കുകയും ചെയ്തിരുന്നു. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
1500ഓളം സായുധ പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു രാഷ്ട്രപതി എത്തിയത്.
SUMMARY: 3 arrested for illegally riding a bike during President’s visit
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനില്‍ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർഥിയായി…
തിരുവനന്തപുരം: ഇടതു കോട്ടകളില്‍ കനത്ത പ്രഹരം മേല്‍പ്പിച്ചുകൊണ്ട് യു ഡി എഫ് മുന്നേറ്റം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ…
ന്യൂഡൽഹി: ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് രണ്‍വീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും…
തിരുവനന്തപുരം: മദ്യലഹരിയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടടറെ രോഗികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ…