ബെംഗളൂരു മയക്കുമരുന്ന് കേസ്; മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്‍ കസ്റ്റഡിയില്‍
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ലമാനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) കസ്റ്റഡിയില്‍ വാങ്ങി. മുന്‍ കോണ്‍ഗ്രസ് മന്ത്രിയായ രുദ്രപ്പ ലമാനിയുടെ മകന്‍ ദര്‍ശന്‍ ലമാനിയെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ലമാനിയെ കൂടാതെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട സുനീഷ്, ഹേമന്ത് എന്നീ പ്രതികളെ കൂടി കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് കേസില്‍ കുടുതല്‍ ചോദ്യം ചെയ്യുന്നതിലേക്കായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ സിസിബി ആവശ്യപ്പെടുകയുമായിരുന്നു. സിസിബി ആവശ്യം പരിഗണിച്ച കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവിട്ടു.
നേരത്തെ പിടിയിലായ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയെന്നാണ് ദര്‍ശന്‍ ലമാനിക്കെതിരായ കുറ്റം. ഡാര്‍ക്ക് നെറ്റ് വെബിലൂടെ ബിറ്റ് കോയിന്‍ വഴി വിദേശത്തു നിന്നും ലഹരി മരുന്ന് കടത്തിയ കേസില്‍ പിടിയിലായ സുജയില്‍ നിന്നാണ് ഹേമന്തിലേക്കും സുനീഷിലേക്കും സിസിബി എത്തിയത്. ഇവര്‍ക്കൊപ്പം ഗോവയില്‍ നടന്ന പാര്‍ട്ടികളില്‍ ദര്‍ശന്‍ ഉണ്ടായിരുന്നതായിട്ടാണ് സുജയ് നല്‍കിയ മൊഴി. പ്രതികളുമായുള്ള ദര്‍ശന്‍ ലമാനിയുടെ മറ്റ് ബന്ധങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.