ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ ജി. സുനിലിൻ്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് സോലദേവനഹള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് മുകളിലാണ് ദേവനന്ദനെ വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സപ്തഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ഇന്ന് പുലർച്ചെ 1.30 ഓടെ മരണപ്പെടുകയായിരുന്നു.
രാവിലെ മജെസ്റ്റിക്കിലെ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽ നിന്നും സോലദേവനഹള്ളി സ്റ്റേഷനിലേക്ക് കയറിയതായിരുന്നു. അബദ്ധത്തിൽ വീണതാണെന്നാണ് നിഗമനം. വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. പി.ജി. പഠനം പൂർത്തി യാക്കിയ ദേവനന്ദൻ സിവിൽ സർവീസ് കോച്ചിംഗിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കളെ കാണാന്‍ ആണ് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. മൃതദേഹം ശിവാജി നഗർ ബൗറിംങ് ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. മാതാവ്: അനിതാ കുമാരി. സഹോദരി: ഡോ. ദേവി സുനിൽ (ജർമ്മനി).
<BR>
TAGS : ACCIDENT | TRAIN
SUMMARY : A Malayali youth died after falling from a train in Bengaluru
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…