ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന അങ്കോള – ഷ്യർപോർ ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നു.
ജൂലൈ 16നാണ് പാതയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മംഗളൂരു-ഗോവ ദേശീയ പാത പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരെ കാണാതായി. ഇവരിൽ എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തിരച്ചിൽ തുടരുന്നുണ്ടെങ്കിലും അർജുൻ ഉൾപ്പെടെ ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്താനാകാത്തതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം ജില്ലാ കമ്മീഷണർ വാഹനങ്ങൾക്ക് ഹൈവേയിലൂടെ പോകാൻ അനുമതി നൽകി. നിലവിൽ, ഹൈവേയിൽ വൺവേ ഗതാഗതം മാത്രമേ അനുവദിക്കൂ. ഇരുവശങ്ങളിലും സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കാൻ ഐആർബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നിരുന്നാലും, കൂടുതൽ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഹൈവേയുടെ ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോൾ വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
TAGS: KARNATAKA | LANDSLIDE
SUMMARY: Ankola: National Highway near Shiruru reopens after landslide closure
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…