KERALA

‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20കാരി’; നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് അനുപമ പരമേശ്വരന്‍

കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച്‌ നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്‌ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചും തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചചരിപ്പിച്ചും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസുകാരിയാണ് അതിന് പിന്നിലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൈയിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരേ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചതായും നടി പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എന്‍റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റുകളില്‍ മോർഫ് ചെയ്‌ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഇത്തരം പ്രവണതകള്‍ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്നെക്കുറിച്ച്‌ മനഃപൂർവം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാൻ ഉടൻതന്നെ കേരളത്തിലെ സൈബർ ക്രൈം പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പോലീസിന്‍റെ സഹായത്തോടെ, പോസ്റ്റുകള്‍ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.

അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരെ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഓണ്‍ലൈനില്‍ നടക്കുന്ന ഓരോ പ്രവർത്തനവും തെളിവുകള്‍ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.

ഈ സംഭവത്തില്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങള്‍ നടത്തിയ വ്യക്തി അതിന്‍റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും.. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. സൈബർ ഭീഷണി ശിക്ഷാർഹമായ കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരുമെന്നത് യാഥാർഥ്യമാണ്.

SUMMARY: Anupama Parameswaran says she will proceed with legal action

NEWS BUREAU

Recent Posts

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

3 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

4 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

4 hours ago

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

5 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

5 hours ago

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…

6 hours ago