കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച് മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചും തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചചരിപ്പിച്ചും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസുകാരിയാണ് അതിന് പിന്നിലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൈയിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരേ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചതായും നടി പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എന്‍റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റുകളില്‍ മോർഫ് ചെയ്‌ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഇത്തരം പ്രവണതകള്‍ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്നെക്കുറിച്ച് മനഃപൂർവം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാൻ ഉടൻതന്നെ കേരളത്തിലെ സൈബർ ക്രൈം പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പോലീസിന്‍റെ സഹായത്തോടെ, പോസ്റ്റുകള്‍ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.
അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്‌മാർട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരെ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഓണ്‍ലൈനില്‍ നടക്കുന്ന ഓരോ പ്രവർത്തനവും തെളിവുകള്‍ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.
ഈ സംഭവത്തില്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങള്‍ നടത്തിയ വ്യക്തി അതിന്‍റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും.. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. സൈബർ ഭീഷണി ശിക്ഷാർഹമായ കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരുമെന്നത് യാഥാർഥ്യമാണ്.
SUMMARY: Anupama Parameswaran says she will proceed with legal action
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…