ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എല്ലാതരം തടിലോറികൾ, മണൽഗതാഗത വാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. അതേസമയം എൽപിജി, ഇന്ധനവിതരണം, പാൽവിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ്, പൊതുയാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
SUMMARY: Ban on heavy vehicles extended in Kodagu