ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ ബിസിസിഐ നേരത്തെ ഹർജി നൽകിയിരുന്നു.
160 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന് ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബിസിസിഐ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്പോൺസർഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനാധാരം. നവംബർ 15 നാണ് പാപ്പരത്ത ട്രൈബ്യൂണൽ കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി രജിസ്റ്റർ ചെയ്തത്.
കേസ് ഒത്തുതീർപ്പാക്കാൻ ബിസിസിഐയുമായി ചർച്ച നടത്തുകയാണെന്നാണ് എഡ്-ടെക് മേധാവികൾ മുൻപ് പറഞ്ഞിരുന്നത്. നേരത്തെ ഐസിസി, ബിസിസിഐ, ഫിഫ എന്നിവയുമയെല്ലാം ബൈജുസിന് ബ്രാൻഡിങ് പങ്കാളിത്തം ഉണ്ടായിരുന്നു.
നേരത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിദേശ വായ്പാദാതാക്കളും ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കായി എൻസിഎൽടിയെ സമീപിച്ചിരുന്നു. എന്നാൽ വിദേശ വായ്പാദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്പാ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണെന്നുമാണെന്നാണ് ബൈജൂസ് മുമ്പ് വ്യക്തമാക്കിയത്.
TAGS: BENGALURU UPDATES | BCCI | BYJUS
SUMMARY: BCCI initiates insolvency proceedings against online tutor Byju’s
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…