ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വീണ്ടും തള്ളി. വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രജ്വൽ സമർപ്പിച്ച ഹർജി ജഡ്ജി സന്തോഷ് ഗജനൻ ഭട്ട് തള്ളുകയായിരുന്നു.
നേരത്തേയും ജനപ്രതിനിധികളുടെ കോടതി പ്രജ്വലിനു ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെ ജാമ്യം തേടി പ്രജ്വൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജനപ്രതിനിധികളുടെ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതു പ്രകാരമാണ് വീണ്ടും ഹർജി നൽകിയത്.
ലൈംഗികമായി അതിക്രമിച്ചെന്ന 4 സ്ത്രീകളുടെ പരാതിയിലാണ് പ്രജ്വലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രജ്വലിന്റെ വീട്ടിലെ 60 വയസ്സുകാരിയായ മുൻ വീട്ടു ജോലിക്കാരിയും ദൾ വനിത പ്രവർത്തകയും ഇതിൽ ഉൾപ്പെടുന്നു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രജ്വലിന്റെ പീഡന ദൃശ്യങ്ങളുടെ വിഡിയോകൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് 2024ൽ ഏപ്രിലിൽ അറസ്റ്റിലായ പ്രജ്വലിനു ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.
SUMMARY: Bengaluru Court rejects Prajwal Revanna’s second bail plea in rape case.
കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…