ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വീണ്ടും തള്ളി. വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രജ്വൽ സമർപ്പിച്ച ഹർജി ജഡ്ജി സന്തോഷ് ഗജനൻ ഭട്ട് തള്ളുകയായിരുന്നു.
നേരത്തേയും ജനപ്രതിനിധികളുടെ കോടതി പ്രജ്വലിനു ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെ ജാമ്യം തേടി പ്രജ്വൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജനപ്രതിനിധികളുടെ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതു പ്രകാരമാണ് വീണ്ടും ഹർജി നൽകിയത്.
ലൈംഗികമായി അതിക്രമിച്ചെന്ന 4 സ്ത്രീകളുടെ പരാതിയിലാണ് പ്രജ്വലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രജ്വലിന്റെ വീട്ടിലെ 60 വയസ്സുകാരിയായ മുൻ വീട്ടു ജോലിക്കാരിയും ദൾ വനിത പ്രവർത്തകയും ഇതിൽ ഉൾപ്പെടുന്നു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രജ്വലിന്റെ പീഡന ദൃശ്യങ്ങളുടെ വിഡിയോകൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് 2024ൽ ഏപ്രിലിൽ അറസ്റ്റിലായ പ്രജ്വലിനു ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.
SUMMARY: Bengaluru Court rejects Prajwal Revanna’s second bail plea in rape case.
ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃതി മഹോത്സവ് മേള…
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്…
ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര…
ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം…