ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്.
എന്നാൽ കടപുഴകി വീണ മരങ്ങളുടെ തടിയും മരക്കൊമ്പുകളും റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും റോഡരികിലും നടപ്പാതയിലും വീണ മരങ്ങളും കൊമ്പുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തടികൾ ടെൻഡറുകൾ എടുത്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിബിഎംപി ഈസ്റ്റ് സോൺ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തിമ്മപ്പ പറഞ്ഞു.
എന്നാൽ പലയിടത്തുമുള്ളത് പാഴ്മരങ്ങളാണ്. അതുകൊണ്ടുതന്നെ അവയുടെ തടി ഉപയോഗയോഗ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. ഗുൽമോഹർ, സ്പത്തോഡിയ, പെൽറ്റോഫോറം വിഭാഗത്തിൽപ്പെട്ട മരങ്ങളാണ് കടപുഴകി വീണതിൽ കൂടുതലും. മരങ്ങൾ നീക്കം ചെയ്യാനായി ബിബിഎംപിയുടെ 28 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…