ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പല സ്ഥലങ്ങൾ പരിഗണനയ്ക്കെടുത്ത ശേഷം ഒടുവിൽ കണ്ടെത്തിയ സ്ഥലമാണ് ഹെമ്മിഗെപുരയിലേത്. എന്നാൽ ഇവിടെ സ്കൈഡെക്ക് സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൈഡെക്ക് സ്ഥാപിക്കാൻ ആദ്യം കണ്ടെത്തിയത് പ്രതിരോധ സേനയുടെ ഭൂമിയായിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ ഓഫീസുകളും മറ്റും ഉള്ളതിനാൽ ഔദ്യോഗികമായിത്തന്നെ എതിർപ്പ് വന്നു. ഇതോടെയാണ് സ്ഥലം മാറാൻ തീരുമാനമെടുത്തത്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ബെംഗളൂരുവിൽ കൊണ്ടുവരിക എന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ബെംഗളൂരുവിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതാകും സ്കൈഡെക്. 500 കോടി രൂപയുടെ പദ്ധതിയാണിത്. 250 മീറ്റർ ഉയരമാണ് സ്കൈഡെക്കിന് ഉണ്ടാവുകയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | SKYDECK
SUMMARY: City’s skydeck plan location changed again
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…