ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയാ മഴ ലഭിച്ചേക്കും ഇതോടെ നഗരത്തിലെ പരമാവധി താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഡി അറിയിച്ചു.
അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിലെ പരമാവധി, കുറഞ്ഞ താപനില 36 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. മഴയ്ക്ക് ശേഷം പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞേക്കും.
ഏപ്രിൽ 1 മുതൽ 3 വരെ കർണാടകയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഗദഗ്, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു എന്നിവിടങ്ങളിൽ ഏപ്രിൽ മൂന്ന് വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ ജില്ലകളിൽ തീവ്രമായ മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് ഐഎംഡി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. വിജയനഗർ, ശിവമൊഗ, തുമകുരു, മാണ്ഡ്യ, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോപ്പാൾ, കലബുർഗി, ബിദർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചിരുന്നു.
TAGS: RAIN | KARNATAKA
SUMMARY: Bengaluru to witness heavy rainfall for coming days
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…