ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ അതിജീവിതയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ജൂൺ 14 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഭവാനി തന്നെയാണ് മുഖ്യപ്രതി എന്നും നിരവധി തവണ സമൻസ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഭവാനി ഹാജരായിട്ടില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ്മ കുമാർ വാദിച്ചു എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണസംഘം തനിക്കുമേൽ കുറ്റങ്ങൾ ചുമത്തിയത് എന്ന് ഭവാനി കോടതിയെ ബോധിപ്പിച്ചു.
വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി ഒന്നിലധികം തവണ നോട്ടിസ് നൽകിയിരുന്നു.
ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഭവാനി രേവണ്ണ ഹൈക്കോടതിയെ സമീപിച്ചത്.
TAGS: KARNATAKA| BHAVANI REVANNA
SUMMARY: Bhavani revanna gets anticipatory bail in kidnapping case
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…