പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നത് നിർത്തലാക്കണമെന്നും മഹുവ മൊയ്ത്ര ആവശ‍്യപ്പെട്ടു. തിരിച്ചറിയലിനു വേണ്ടി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കിയാല്‍ 3 കോടി ജനങ്ങള്‍ക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ പറയുന്നത്.
അതിഥി തൊഴിലാളികളായി ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതില്‍ നിരവധിപേർക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുകളുണ്ടെന്നും ഇതിനെ മറികടക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം.
SUMMARY: Bihar voter list revision; Mahua Moitra approaches Supreme Court
എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭ ആരംഭിക്കുന്നില്ലേ പ്രതിപക്ഷം ബാനറുമായി സമ്മേളനത്തിന് എത്തിയതും…
ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍…
കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു -…