തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക (33 ) യുടെ മൃതദേഹം ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 8.15 ൻ്റെ എയർ ഇന്ത്യ എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. പോസ്റ്റ് മോർട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കിയതിനുശേഷം ആണ് മൃതദേഹം കൊണ്ടുവരുന്നത്.
ഭർത്താവ് നിതീഷും, വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ്ങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. വിപഞ്ചികയുടെ മകള്‍ ഒന്നര വയസ്കാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിൻ്റെ ആഗ്രഹപ്രകാരം നേരത്തെ ദുബായിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദുമതാചാരപ്രകാരം സംസ്കരിച്ചിരുന്നു.
ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും അൻ നഹ്ദി ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ് മരണകാരണം എന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം.
SUMMARY: Body of Vipanchika who died in Sharjah brought home
ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ്…
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക,…
ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്ത് ഇ.ഡി. 1654 കോടി രൂപയുടെ…
ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച…