ബെംഗളൂരു: സംസ്ഥാനത്ത് മുലപ്പാലിൻ്റെ സംസ്കരണവും വിൽപനയും നിരോധിച്ച് കർണാടക സർക്കാർ. മുലപ്പാലിൻ്റെയും അതിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളുടെയും വാണിജ്യവൽക്കരണം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പാണ് ഇക്കാര്യം നിർദേശിച്ചത്.
മുലപ്പാലിന്റെയും അതിൻ്റെ ഉൽപന്നങ്ങളുടെയും സംസ്കരണവും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് സർക്കാർ അറിയിച്ചു. നിർദേശം ലംഘിച്ചാൽ പ്രകാരം ഫുഡ് ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾക്ക് നിരോധനം ബാധകമല്ല. എന്നാൽ മുലപ്പാൽ ബാങ്കുകൾക്ക് വിൽപ്പന തുടരാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റാണ് നിർദ്ദേശം നൽകിയതെന്ന് ആരോഗ്യ കമ്മീഷണർ രൺദീപ് ഡി. പറഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മെയ് 24-ന് മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…