ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഗ്രാമത്ത്തില്കെ വനപ്രദേശത്ത് ഇരുവരും പുല്ലുവെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ഉമേഷാണ് ആദ്യം വനമേഖലയിലേക്കുപോയത്. പിന്നാലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടതിനെത്തുടർന്നാണ് ഹരീഷ് അന്വേഷിച്ചുപോയത്. ഇവിടെയുണ്ടായിരുന്ന കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.