കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് ഡി.വൈ.സ്.പി ജയരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രണ്ട് ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ സജി, രാമപടിയാർ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാർ.
ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 60,000 രൂപയും 49 കുപ്പി മദ്യവും കണ്ടെടുത്തു. കൈക്കൂലി കേസിന് പുറമേ അനധികൃത സ്വത്ത് സമ്പാദത്തിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകും. പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പെർമിറ്റ് പുതുക്കാൻ ബസുടമയുടെ മാനേജരായ ചെല്ലാനം സ്വദേശിയോട് 25,000 രൂപയും മദ്യവും ജേഴ്സൺ ആവശ്യപ്പെട്ടു. ഇയാൾക്കു വേണ്ടി 5000 രൂപയും മദ്യക്കുപ്പിയും ഏറ്റുവാങ്ങുന്നതിനിടെ ഏജന്റുമാരാണ് ആദ്യം കുടുങ്ങിയത്.
ചെല്ലാനം- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിന്റെ പെർമിറ്റ് ഈമാസം മൂന്നിന് അവാസാനിച്ചിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും താത്കാലിക പെർമിറ്റ് മാത്രമേ ആർ.ടി.ഒ നൽകിയുള്ളൂ. മാനേജർ പലവട്ടം ഓഫീസ് കയറിയിറങ്ങിയെങ്കിലും പെർമിറ്റ് പുതുക്കി നൽകിയില്ല. തുടർന്ന് ജേഴ്സണിന്റെ നിർദ്ദേശപ്രകാരം രാമപടിയാർ മാനേജരെ കണ്ട്, മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 25,000 രൂപ നൽകണമെന്ന് പറഞ്ഞു.
മാനേജർ ഇക്കാര്യം വിജിലൻസ് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി എസ്. ശശിധരനെ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പരാതിക്കാരൻ സജിക്ക് 5,000 രൂപയും ഒരു കുപ്പി മദ്യവും നൽകി. ഈസമയം സജിക്കൊപ്പം രാമപടിയാറും ഉണ്ടായിരുന്നു. ഇരുവരെയും കൈയോടെ പിടികൂടി ചോദ്യംചെയ്തപ്പോൾ ആർ.ടി.ഒയ്ക്ക് നൽകാനായാണ് പണം കൈപ്പറ്റിയതെന്നു കുറ്റസമ്മതം നടത്തി. തെളിവുകൾകൂടി ശേഖരിച്ചശേഷമാണ് ജെർജസണിനെ അറസ്റ്റ് ചെയ്തത്.
ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയ വിജിലൻസ് വിദേശ നിർമ്മിത മദ്യ ശേഖരം കണ്ടു ഞെട്ടി, മുവ്വായിരം രൂപ മുതൽ വിലവരുന്ന വിലകൂടിയ50 ൽ പരം വിദേശ നിർമ്മിത മദ്യക്കുപ്പികളും ,64,000 രൂപയും,കണ്ടെത്തി. കൂടാതെ .50 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റുകൾ സംബന്ധിച്ച രേഖകളും വിജിലൻസ് സംഘം പിടികൂടി, അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ചതിന് ജേഴ്സനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
<br>
TAGS : ARRESTED | ERNAKULAM NEWS
SUMMARY : Cash and bottle to renew bus permit; RTO and 2 middlemen arrested
.
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…
ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…
ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…
ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…