തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗള്‍ഫ് യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഒക്ടോബർ 15 മുതല്‍ നവംബർ 9 വരെയാണ് വിദേശയാത്ര. കഴിഞ്ഞ ദിവസം കാരണം വ്യക്തമാക്കാതെ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അനുമതി ലഭിക്കാനുള്ള ഇടപെടല്‍ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതായ് പിണറായി വിജയൻ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
നോര്‍ക്ക, മലയാളം മിഷന്‍ എന്നീ സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് യാത്രയുടെ ലക്ഷ്യം. ബഹ്റിൻ കേരളീയ സമാജത്തിലെ പൊതുപരിപാടിയില്‍ ഒക്ടോബർ 16 ന് മുഖ്യമന്ത്രി പങ്കെടുത്ത ശേഷം സൗദിയില്‍ പോകും. 17 ന് ദമാമിലും, 18 ന് ജിദ്ദയിലെയും പൊതുപരിപാടിയില്‍ പങ്കെടുക്കും.
24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലെയും പരിപാടികളില്‍ പങ്കെടുക്കും.
SUMMARY: Central approval for Chief Minister’s Gulf tour; First event in Bahrain
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: ഇലക്ട്രോണിക് മീഡിയ ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറും കാലിക്കറ്റ് സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്…
സ്റ്റോക്ക്ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. നൂതനത്വത്തിലും സാമ്പത്തിക വളര്‍ച്ചയിലും നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ്…
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുല്‍ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയില്‍ വച്ചാണ് ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള…
ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ…
തിരുവനന്തപുരം: അഡ്വ. ഒ.ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്.…