ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകി സർക്കാർ. പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മാത്രമാണ് പുതിയ നിർദേശം ബാധകമാകുക. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.
നിർദേശം അനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യുന്ന ജീവനക്കാരനിൽ നിന്ന് തൊഴിലുടമ രേഖാമൂലമുള്ള സമ്മതം വാങ്ങേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമകൾ മുൻഗണന നൽകണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗതാഗത ക്രമീകരണം നിർബന്ധമാണ്. പുതിയ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുകൾ സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാർക്ക് വിശ്രമമുറികൾ, ശുചിമുറികൾ, സുരക്ഷാ ലോക്കറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അവശ്യ സൗകര്യങ്ങൾ നൽകണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
നിശ്ചിത അവധി ദിവസങ്ങളിലോ സാധാരണ സമയത്തിനപ്പുറമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനം നൽകേണ്ടതാണ്. അല്ലെങ്കിൽ തൊഴിലുടമ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഓരോ ജീവനക്കാരനും റൊട്ടേഷണൽ അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. ഇതിനായി അധിക ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകൾ ശ്രമിക്കണം. ഓരോ ജീവനക്കാരൻ്റെയും വിശദാംശങ്ങളും അവധിയെടുത്തതിൻ്റെ രേഖകളും ജോലിസ്ഥലത്ത് കൃത്യമായി രേഖപ്പെടുത്തണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
TAGS: KARNATAKA | COMMERCIAL ESTABLISHMENT
SUMMARY: Establishments and shops in Karnataka can stay open 24×7
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…