ബെംഗളൂരു: പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു. എന്നാൽ, നടപടിയെടുക്കുന്നതിന് വൊക്കലിഗ വിഭാഗത്തിൽപ്പെട്ടവർ വോട്ടു രേഖപ്പെടുത്തുന്നതുവരെ സർക്കാർ കാത്തിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ വിഷയം മാസങ്ങൾക്ക് മുമ്പേ അവർക്ക് അറിയാമായിരുന്നു. എന്നാൽ, അവർ പ്രജ്വലിനെ നാടുവിടാൻ അനുവദിച്ചു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്ന് ഷാ ആരോപിച്ചു.
സംസ്ഥാനത്തെ വോട്ടെടുപ്പിൽ ഭൂരിഭാഗവും വൊക്കലിഗ സമുദായത്തിൽപ്പെട്ടവരാണ്. അവരുടെ നേതാവായ പ്രജ്വലിനെതിരെയുള്ള ഏത് നടപടിയും വോട്ടർമാർ കോൺഗ്രസിനെതിരെ തിരിയുന്നതിലേക്ക് നയിക്കുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്ലീലവീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഏപ്രിൽ 27-നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടന്നത്. നിരവധി സ്ത്രീകളെ പ്രജ്വൽ രേവണ്ണ ലൈംഗികമായി ചൂഷണംചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിൽ സൂക്ഷിച്ചെന്നുമാണ് ആരോപണം. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നത്.
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലില്‍ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ്…
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക്…
കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ…
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…