ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. സഹസ്‌ത്ര താൽ റൂട്ടിൽ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഒമ്പത് ട്രെക്കർമാർ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. മലയാളികളായ ആശാ സുധാകർ, സിന്ധു, കർണാടകയിൽ നിന്നുള്ള പത്മിനി ഹെഗ്‌ഡെ, വെങ്കിടേഷ് പ്രസാദ് കെ, പത്മനാഭ് കുന്ദാപുര, സുജാത മുംഗുരവാടി, വിനായക് മുംഗുരവാടി, ചിത്ര പ്രണീത്, അനിത രംഗപ്പ എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ ബന്ധപ്പെട്ട രേഖകൾ സഹിതം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ കുടുംബങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 22 പേരടങ്ങുന്ന ട്രക്കിംഗ് സംഘമായിരുന്നു ഉത്തരകാശിയിൽ അപകടത്തിൽ പെട്ടത്. ഇവരിൽ 18 പേർ കർണാടകക്കാരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും, മൂന്ന് പേർ പ്രാദേശിക ഗൈഡുകളുമായിരുന്നു.
TAGS: BENGALURU UPDATES, KARNATAKA
KEYWORDS: dead bodies of uttarakhand trekking accident victims bought to bengaluru
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…