ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍ത്തിവയ്ക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയില്‍ പറഞ്ഞു. തിരിച്ചിൽ വേണമോയെന്നകാര്യം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തീരുമാനിക്കുമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെനടന്ന തിരച്ചിലിൽ ഒരു അസ്ഥികൂടവും ഏതാനും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇവ ഫൊറൻസിക് ലബോറട്രിയിലേക്ക് പരിശോധനയ്ക്കയച്ചു. ഇവയുടെ ഫലംവന്നശേഷമാണ് കേസിലെ യഥാർഥ അന്വേഷണം ആരംഭിക്കുകയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.സുതാര്യമായുമുള്ള അന്വേഷണമാണ് സർക്കാർ ലക്ഷ്യമെന്നും ഒരു തലത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ലെന്നും പരമേശ്വര വ്യക്തമാക്കി. നിയമസഭയിൽനടന്ന ചർച്ചകൾക്ക് മറുപടിയായാണ് മന്ത്രി പ്രസ്താവന നടത്തിയത്.
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…