ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍ത്തിവയ്ക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയില്‍ പറഞ്ഞു. തിരിച്ചിൽ വേണമോയെന്നകാര്യം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തീരുമാനിക്കുമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെനടന്ന തിരച്ചിലിൽ ഒരു അസ്ഥികൂടവും ഏതാനും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇവ ഫൊറൻസിക് ലബോറട്രിയിലേക്ക് പരിശോധനയ്ക്കയച്ചു. ഇവയുടെ ഫലംവന്നശേഷമാണ് കേസിലെ യഥാർഥ അന്വേഷണം ആരംഭിക്കുകയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.സുതാര്യമായുമുള്ള അന്വേഷണമാണ് സർക്കാർ ലക്ഷ്യമെന്നും ഒരു തലത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ലെന്നും പരമേശ്വര വ്യക്തമാക്കി. നിയമസഭയിൽനടന്ന ചർച്ചകൾക്ക് മറുപടിയായാണ് മന്ത്രി പ്രസ്താവന നടത്തിയത്.
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…