ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിലാണ് കോടതിയുടെ നിരീക്ഷണം.
അശ്ലീല ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മറ്റുളളവരുമായി പങ്കുവെച്ച ശരത്ത് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഇത്തരം കാര്യങ്ങളിൽ പുരുഷന് ഒന്നും നഷ്‌ടപ്പെടാനില്ല. എന്നാൽ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമായ പ്രശ്നമാണ്. ഇത്തരം സംഭവങ്ങൾ സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.
രാഷ്‌ട്രീയ വിദ്വേഷം മൂലമാണ് ഈ കേസിൽ ഹർജിക്കാരനെ പ്രതി ചേർത്തിരിക്കുന്നതെന്നും കുറ്റാരോപിതനെതിരെ തെളിവില്ലെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്താണ് രാഷ്‌ട്രീയ വിദ്വേഷമെന്ന് ചോദിച്ച കോടതി ഇത്തരമൊരു കാര്യം ഏതൊരു വ്യക്തിയും ചെയ്യുന്നത് തെറ്റാണെന്നും ആരും സ്‌ത്രീയെ മോശമായി ചിത്രീകരിക്കരുതെന്നും വ്യക്തമാക്കി.
TAGS: KARNATAKA| COURT| PRAJWAL REVANNA
SUMMARY: distributing sex videos a crike against women says court
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…