KERALA

ഗുണനിലവാരമില്ല; രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തി

തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ചുമ സിറപ്പിനുമാണ് കേരളത്തില്‍ വില്‍പന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ 17 കുട്ടികളുടെ മരണത്തിന് ഉള്‍പ്പെടെ കാരണമായ കോള്‍ഡ്രിഫ് ചുമ മരുന്നിന്റ നിര്‍മാണത്തെക്കുറിച്ച് തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്. ഇതെതുടര്‍ന്ന് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നടപടി ആരംഭിച്ചു. ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിര്‍ത്തിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടി.ആര്‍. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മരുന്ന് ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്uസ് കണ്‍ട്രോളര്‍ അറിയിച്ചതിനെ തുടര്‍ന്ന്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതിന്റെ വിതരണവും വില്‍പനയും സംസ്ഥാനത്ത് ഉടനടി നിര്‍ത്തിവെപ്പിച്ചു.

സംസ്ഥാനത്തെ അഞ്ച് വിതരണക്കാര്‍ക്കാണ് ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കൈവശമുള്ളവര്‍ ഉപയോഗിക്കരുത് എന്നും, ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
SUMMARY: Distribution and sale of medicines of two pharmaceutical companies suspended in the state

 

 

 

 

 

 

NEWS DESK

Recent Posts

തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി മസ്തിഷ്കജ്വരം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു, കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ…

19 minutes ago

തൊട്ടാല്‍ പൊള്ളും; സംസ്ഥാനത്ത് 90,000 കടന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്നു സ്വർണവില. ആദ്യമായാണ് സ്വര്‍ണവില 90,000 കടക്കുന്നത്. ഇന്ന് പവന് 840 രൂപ…

28 minutes ago

മരം വെട്ടുന്നതിനിടെ മിന്നലേറ്റ് താഴേക്ക് തെറിച്ച്‌ വീണു; ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയില്‍ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40)…

1 hour ago

കസ്റ്റംസിന് പിന്നാലെ ഇ.ഡിയും; ദുൽഖറിന്റെയും പൃഥിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന് പിന്നാലെ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇ ഡി കൊച്ചി യൂണിറ്റിലെ…

1 hour ago

സർഗധാര കാവ്യയാനം ഒക്ടോബർ 19ന്; ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കാവ്യയാനം സാഹിത്യ സംഗമം ഒക്ടോബർ 19ന് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിൽ…

2 hours ago

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികൾ കൂടി മരിച്ചു; മരണസംഖ്യ 20 ആയി, 9 കുട്ടികൾ വെന്റിലേറ്ററിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വൃക്ക തകരാറിലായി…

2 hours ago