തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും ഓർക്കേണ്ടതില്ലെന്നും സിസാ തോമസ് പറഞ്ഞു. പുതിയ ചുമതലയില്‍ കിട്ടിയ സ്വീകരണത്തില്‍ എല്ലാം സന്തോഷമുണ്ട്. പഴയ കാര്യങ്ങള്‍ കഴിഞ്ഞുവെന്നും ഗവർണർ നല്‍കിയ പിന്തുണ വളരെ നന്ദിയോടെ കാണുന്നുവെന്നും സിസാ തോമസ് പറഞ്ഞു.
പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ട ആവശ്യമില്ല. മുന്നോട്ടുള്ള കാര്യങ്ങളിലാണ് ശ്രദ്ധ നല്‍കുന്നത്. എൻ്റെ കാലയാളവില്‍ ഒരു ഭരണ സ്തംഭനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും. എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമല്ല ഒന്നും. സർക്കാരിനും സിസാ തോമസ് എന്ന വ്യക്തിക്കും അധീതമായി ഇത് എല്ലാവരുടെയും സ്ഥാപനമാണ്. വേർതിരിച്ച് കാണേണ്ട ആവശ്യമില്ലെന്നും സിസാ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഡിജിറ്റല്‍-സാങ്കേതിക സർവകലാശാല വി.സി നിയമനത്തില്‍ ഗവർണർ-സർക്കാർ സമവായത്തിലെത്തിയത്. സാങ്കേതിക സർവശാല വിസിയായുള്ള സിസാ തോമസിന്റെ നിയമനം സർക്കാരും ഡിജിറ്റല്‍ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിൻ്റെ നിയമനം ഗവർണരും അംഗീകരിച്ചതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനയത്.
SUMMARY: Dr. Sisa Thomas takes charge as VC of the University of Technology
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…
ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5നു നിലവിൽ വരും.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം…
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ…
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട്…
ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…