ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി ഈശ്വരപ്പ വെളിപ്പെടുത്തി. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പിൽ മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇതോടെയാണ് 6 വർഷത്തേക്ക് ബിജെപി പുറത്താക്കിയത്.
കോൺഗ്രസ് നേതാക്കൾ തനിക്കും മകനും ഉയർന്ന സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് പാർട്ടിയിലേക്കു ക്ഷണിച്ചതായി ഈശ്വരപ്പ അവകാശപ്പെട്ടു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒപ്പം ചേരാൻ ക്ഷണിച്ചു, എന്നാൽ മരണം വരെ ഹിന്ദുത്വ ആശയങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും ബിജെപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ തവണ മന്ത്രിയായിട്ടുള്ള ഈശ്വരപ്പ ബിജെപി സംസ്ഥാന പ്രസിഡന്റ്, നിയമ നിർമാണ കൗൺസിലിലെ പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
SUMMARY: Eshwarappa says talks are ongoing within BJP on bringing him back to the party.
ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇൻഡസ്ട്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേർക്ക്…
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പ തിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36) ഭാര്യ രശ്മി (32) എന്നിവരാണ്…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ…