കൊച്ചി: സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിച്ചു.
ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ഷൂട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ഷൂട്ടിങ് ഉള്‍ക്കടലിലേക്ക് നീണ്ടു. കടലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നില്ല. ബോട്ടുകള്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
TAGS : SHOOTING | BOAT
SUMMARY : The film was shot in the middle of the sea without permission; Two boats were seized
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…