ബെംഗളൂരു: മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വിജയപുര ഹാരപ്പനഹള്ളി താലൂക്കിലെ ടി.തുംബിഗെരെ ഗ്രാമത്തിലാണ് സംഭവം. സുരേഷ് (30), മഹന്തേഷ് (45), ഗൗരമ്മ (60), ഹനുമന്തപ്പ (38), എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഛർദ്ദി, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങളോടെ 50-ലധികം ഗ്രാമവാസികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 15 ദിവസമായി ഗ്രാമത്തിൽ മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഇതേതുടർന്ന് ഗ്രാമവാസികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. നിലവിൽ പത്തിലധികം പേരുടെ നില അതീവഗുരുതരമാണ്.
ഗ്രാമത്തിലേക്ക് വിതരണം ചെയ്ത ജലം പരിശോധിച്ചതായും, ഇത് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതായും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വിജയനഗര ജില്ലാ പഞ്ചായത്തിലെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
TAGS: KARNATAKA | DEATH
SUMMARY: Five dead, including infant, due to suspected contaminated water consumption
കണ്ണൂർ: എടക്കാട് തിരയില്‍പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ് ആണ് മരിച്ചത്. വ്യാഴാഴ്ച…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇടിഞ്ഞു. പവന് ഇന്ന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,000 ത്തിന് താഴേക്കെത്തി. ഒരു…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ…
കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ്…
ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ…