കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്. കാൺപൂരിൽ നിന്നും ഡൽഹിയിലേക്ക് 2:55ന് പറക്കാനിരുന്ന വിമാനത്തിലാണ് എലിയെ കണ്ടത്. എല്ലാവരും വിമാനത്തിൽ കയറിയ ശേഷമാണ് ഒരാൾ ക്യാബിനിൽ എലിയെ കണ്ടതും ജീവനക്കാരെ വിവരമറിയിച്ചതും. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. മുൻകരുതലെന്ന നിലയിലാണ് യാത്രക്കാരെ പുറത്തിറക്കിയത്.
ഇതേതുടർന്ന് വൈകുന്നേരം 4:10ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:03നാണ് കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. രാത്രി 7:16നാണ് ഡൽഹിയിൽ എത്തിയത്. വിമാനത്തിൽ എലിയെ കണ്ടെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ പുറത്തിറക്കിയെന്നും വിമാനത്താവളത്തിന്റെ മീഡിയ ഇൻ ചാർജ് വിവേക് സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
SUMMARY: Flight of 140 people delayed for three hours due to a rat
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…