ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ട് ദിവസത്തിനിടെ പിഴ ചുമത്തിയത് 6.32 ലക്ഷം രൂപ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുടനീളമുള്ള 2,820 വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
കൃത്യമായ ശുചിത്വം പാലിക്കാത്തതും ലൈസൻസ് ലഭിക്കാത്തതുമായ നിരവധി യൂണിറ്റുകൾക്കാണ് പിഴ ചുമത്തിയതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ തടയുന്നതിനായി വകുപ്പ് വരും ദിവസങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന് 1,770 ഹോട്ടൽ യൂണിറ്റുകൾക്ക് നോട്ടീസ് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇതിൽ 666 യൂണിറ്റുകൾ ലൈസൻസില്ലാതെയും 1080 യൂണിറ്റുകൾക്ക് ശുചിത്വം പാലിക്കാതെയുമായിരുന്നു പ്രവർത്തിക്കുന്നത്.
മൈസൂരുവിലെ ഭക്ഷണ വിതരണ യൂണിറ്റുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ ചുമത്തിയത്. 1,14,500 രൂപയാണ് മൈസൂരുവിൽ നിന്നും പിഴ ഈടാക്കിയത്. ധാർവാഡിൽ നിന്ന് 53,000 രൂപയും ഈടാക്കി.
TAGS: KARNATAKA | FOD SAFETY
SUMMARY: 6.32 lakh penalty slapped during two-day food safety drive
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…