ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ സൈബർ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. കേസിൽ പിടിയിലായ പ്രതിയിൽ നിന്നു പരാതിക്കാരന്റെ ബാങ്കിന്റെ പാസ് ബുക്ക് പിടിച്ചെടുത്തെന്നും ആരോപിച്ചു. തുടർന്ന് വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റിലാക്കി.
പിന്നാലെ പണം നൽകിയാൽ കേസിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കാമെന്ന് പറഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ ചമഞ്ഞ് മറ്റൊരാളും പരാതിക്കാരനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പണം തിരികെ നൽകാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച് പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. എന്നാൽ 2 മാസം ഡിജിറ്റൽ അറസ്റ്റിൽ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിക്കാരൻ മകനോടു കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
SUMMARY: 78-year-old man loses ₹83 lakh in digital arrest scam in Bengaluru.
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…