ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ സൈബർ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. കേസിൽ പിടിയിലായ പ്രതിയിൽ നിന്നു പരാതിക്കാരന്റെ ബാങ്കിന്റെ പാസ് ബുക്ക് പിടിച്ചെടുത്തെന്നും ആരോപിച്ചു. തുടർന്ന് വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റിലാക്കി.
പിന്നാലെ പണം നൽകിയാൽ കേസിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കാമെന്ന് പറഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ ചമഞ്ഞ് മറ്റൊരാളും പരാതിക്കാരനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പണം തിരികെ നൽകാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച് പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. എന്നാൽ 2 മാസം ഡിജിറ്റൽ അറസ്റ്റിൽ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിക്കാരൻ മകനോടു കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
SUMMARY: 78-year-old man loses ₹83 lakh in digital arrest scam in Bengaluru.
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…