ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ സൈബർ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. കേസിൽ പിടിയിലായ പ്രതിയിൽ നിന്നു പരാതിക്കാരന്റെ ബാങ്കിന്റെ പാസ് ബുക്ക് പിടിച്ചെടുത്തെന്നും ആരോപിച്ചു. തുടർന്ന് വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റിലാക്കി.
പിന്നാലെ പണം നൽകിയാൽ കേസിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കാമെന്ന് പറഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ ചമഞ്ഞ് മറ്റൊരാളും പരാതിക്കാരനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പണം തിരികെ നൽകാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച് പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. എന്നാൽ 2 മാസം ഡിജിറ്റൽ അറസ്റ്റിൽ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിക്കാരൻ മകനോടു കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
SUMMARY: 78-year-old man loses ₹83 lakh in digital arrest scam in Bengaluru.
കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കും.…
ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു-…
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…