തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി കേരള വ്യവസായ വകുപ്പ് വ്യാഴാഴ്ച ബെംഗളൂരുവില്‍ റോഡ് ഷോ നടത്തും. യശ്വന്തപുര താജ് ഹോട്ടലിലാണ് ഇതുസംബന്ധിച്ചുള്ള പരിപാടി നടക്കുന്നത്. അടുത്ത വർഷം സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായാണിത്. സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക -വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ചകളും റോഡ് ഷോകളും എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെയും ഇടത്തരം നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2025ൽ സംസ്ഥാനം വലിയൊരു ചുവട് വെക്കാൻ പോവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എട്ടു മാസത്തിലധികം നീളുന്ന ആസൂത്രണത്തോടെ ഒരു ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ് കേരളത്തിൽ സംഘടിപ്പിക്കാനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നൂതന വ്യവസായ മേഖലകളെ ലക്ഷ്യമിടുന്ന സെക്ടറൽ മീറ്റിങ്ങുകളും സുപ്രധാന കോൺക്ലേവുകളും ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സംഘടിപ്പിക്കുന്ന റോഡ് ഷോകളും നടക്കുകയാണ്.
കേരളത്തിന് പുറത്തുള്ള രണ്ടാമത്തെ റോഡ്ഷോയാണ് ബെംഗളൂരുവില്‍ നടക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് പരിപാടി. വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ചർച്ച നടത്തും. ഒരു ദിവസം പൂർണമായും നീണ്ടുനിൽക്കുന്നതായിരിക്കും റോഡ്ഷോ.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാം സ്ഥാനം കിട്ടിയതിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി ലഭിച്ചതിനും ശേഷം നടക്കുന്ന ഈ പരിപാടി കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകൾ റോഡ്ഷോയിൽ ഉണ്ടാവും. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയവും ചർച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക.
<BR>
TAGS : GIM | KERALA
SUMMARY: Global Investors Summit; Roadshow of Kerala will be held in Bengaluru tomorrow
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…