ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.
ഇതോടൊപ്പം സിബിഐ അന്വേഷിക്കാൻ വിസമ്മതിച്ച ആറ് വ്യത്യസ്ത ഖനന കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2013 നവംബർ 18ന് അന്നത്തെ കോൺഗ്രസ് ഭരണകാലത്ത് ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നതായി നിയമമന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.
എന്നാൽ, പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് ഇതിന് അനുമതി നൽകാത്തതിനാൽ ആറ് കേസുകൾ ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഈ ഖനന കേസുകളും കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെട്ട ബെലേക്കേരി കേസിന് സമാനമാണ്. സിബിഐ നിരസിച്ച കേസുകൾ ഏറ്റെടുക്കാനും അവയ്‌ക്കെതിരെ നടപടിയെടുക്കാനും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Cabinet decides to ask Lokayukta SIT to probe mining violations
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…